Sunday, December 16, 2012

വ്യാജത്തില്‍ അഭിരമിക്കുന്ന പുതന്കുരിശിലെ സൊസൈറ്റി Part I I

ഒരു നുണ നൂറു പ്രാവശ്യം ആവര്‍ത്തിച്ചാല്‍ അത് സത്യമായിതീരും എന്ന് പറഞ്ഞത് ഹിറ്റ്‌ലറുടെ പ്രോപഗണ്ട മന്ത്രി ആയിരുന്ന ഗീബല്സാണ് . സമീപ കാലത്ത് അതിന്റെ സാധ്യതകള്‍ ഏറ്റവും പ്രയോജനപ്പെടുത്തിയത് പുത്തന്‍ കുരിശിലെ പുത്തന്‍ സൊസൈറ്റി /സഭ ആണ്. വ്യാജവാര്‍ത്ത ചമയ്ക്കുക വ്യാജ രേഖകള്‍ ചമയ്ക്കുക,വ്യാജ തിരുശേഷിപ്പുകള്‍ ഉണ്ടാക്കുക ,വ്യാജ കുര്‍ബാന നടത്തുക എന്നിങ്ങനെ ഒരു ക്രൈസ്തവ വിശ്വാസിക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത കാര്യങ്ങളാണ് ഈ സമൂഹം നടത്തുന്നത്.ദൈവത്തോടുള്ള ഭക്തിയെക്കള്‍ അന്ത്യോഖ്യയോടുള്ള ഭക്തി തലയില്‍ കയറി ,ഉന്മാദത്തി ന്റെ  അരികിലെത്തിയ മാനസികാവസ്ഥ ലളിത മനസ്കരായ വിശ്വാസികളുടെ ഇടയില്‍ സൃഷ്ടിച്ചു ഇതിന്റെ നേതൃത്വം ഇന്ന് സമ്പത്തിലും സ്ഥാന മഹിമയിലും അഭിരമിക്കുന്നത് പൊതുസമൂഹം നിസ്സഹായതയോടെ കണ്ടു നില്‍ക്കുന്നു .

ശീമോന്യ പാപം എന്ന് ചുരുക്കത്തില്‍ പറയാറുള്ള,അപ്പോസ്തോല പ്രവര്‍ത്തികള്‍8:11-21 ഇ ല്‍ ‍ പരമാര്‍ശിചിട്ടുള്ള (പണം കൊടുത്തു  ആദ്ധ്യാത്മിക നല്‍വരങ്ങള്‍ ‍‍നല്‍കുക) പാപം ആ സമൂഹത്തിലെ ഒരു സമ്പ്രദായം ആയിട്ട്
 വര്‍ഷങ്ങളായിഇപ്പൊ അപ്രകാരം  പണം നല്‍കിയാണ്‌ താന്‍ മെത്രാനായത് എന്ന് മോര്‍ ക്ലീമ്മിസ് (തുകലന്‍ കുടുബാന്ഗം )വെളിപ്പെടുത്തിയിരിക്കുന്നു .ആരോപണ വിധേയനായ മഫ്രിയാന അതിനെ നേരിട്ടത് ആ മെത്രാനെതിരെ ചില വനിതകളെ ബന്ധപ്പെടുത്തിയുള്ള ചില പ്രസ്ഥാവനകളോ ടെയാണ് .മെത്രാന്‍ സ്ഥാനം ലഭിക്കുവാന്‍ കൊടുത്ത പണത്തിനു പുറമേ സ്വന്തം കുടുബസ്വത്തും കൈക്കലാക്കുവാന്‍ ശ്രേഷ്ഠ കാതോലിക്കാ  ശ്രമിക്കുന്നു എന്ന  ആരോപണവും മോര്‍ ക്ലീമ്മിസ് ഉന്നയിക്കുന്നുണ്ട്‌ .പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അല്പമെങ്കിലും അടിസ്ഥാനമുന്ടെങ്കില്‍ ഒരു ക്രൈസ്തവ സഭ എന്നല്ല,സാമാന്യ നീതിബോധമുള്ള ഒരു സമൂഹത്തിനും സ്വീകാര്യമാകുന്ന ഒന്നല്ല എന്നത് വ്യക്തമാണല്ലോ.

കോട്ടയത്തിനടുത്തുള്ള പൊന്പള്ളി എന്നറിയപ്പെടുന്ന ദേവാലയത്തില്‍ തോമസ്‌ പ്രഥമന്‍ മഫ്രിയാനയുടെ പ്രധാന കാര്‍മികത്വത്തില്‍ പ്രതിഷ്ഠിച്ച തിരുശേഷിപ്പ് വ്യാജമാണെന്ന് പരസ്യ പ്രസ്താവന നടത്തിയത് യാക്കോബായ സഭ എന്ന്  സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തിന്റെ തന്നെ കോട്ടയം ഭദ്രാസനത്തിന്റെ മേത്രപോലിത്ത ആയ മോര്‍ തിമോത്തിയോസ് ആണ് .അതിനെതിരെ മഫ്രിയനയോ മറ്റാരെങ്കിലുമോ പ്രസ്തുത സമൂഹത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ആയതിനാല്‍ മോര്‍ തിമോതിയോസിന്റെ വെളിപ്പെടുത്തല്‍ ആ സമൂഹം നിഷേധിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കുവാന്‍ സാങ്കെതികമായിട്ടെങ്കിലും പോന്പള്ളിയുടെ മ്ത്രനാന്‍ സ്ഥാനം മോര്‍ തെമോതിയോസിനാണ് എന്നത് കൂടി കൂട്ടി വായിക്കുമ്പോള്‍ കാര്യം കൂടുതല്‍ വ്യക്തമാകുന്നു .

മഫ്രിയനയും അദ്ദേഹത്തോടൊപ്പം അന്നുണ്ടായിരുന്ന മെത്രാന്മാരും 1934ലെ ഭരണഘടന  അനുസരിക്കുന്നു എന്ന് കോടതിയില്‍ സത്യ വാങ്ങ്മൂലം സമര്‍പ്പിച്ചത് 2001ലാണ് .സഭ യോജിപ്പിലാകുവാന്‍ വേണ്ടി ആ വിഭാഗം കൂടി സമ്മതിച്ച വ്യവസ്ഥകള്‍ അനുസരിച്ച് അവര്‍ക്കുകൂടി സമ്മതനായ മദ്ധ്യസ്ഥന്റെ നിരീക്ഷണത്തില്‍ പള്ളി പ്രതിപുരുഷന്മാരുടെ യോഗം കൂടുവാന്‍ എല്ലാ  രു ക്കങ്ങളുംപൂര്‍ത്തിയായപ്പോള്‍ സമാന്തര യോഗം മറ്റൊരു
സ്ഥലത്തുവച്ച് കൂടി പുതിയ ഭരണഘടന  സൃഷ്ടിച്ചത് രാഷ്ട്രീയക്കാരെ വെല്ലുന്ന കുടിലതയോടെയായിരുന്നു.ഇപ്രകാരം കള്ളസത്യം ചെയ്ത ഒരു സമൂഹം സഭ
 എന്ന്സ്വയം വിശേഷിപ്പ്ക്കുന്നത് പൈശാചികം എന്നല്ലാതെ മറ്റെന്തെങ്കിലു
 പറയുവാന്‍  സാധിക്കുമോ?
മലങ്കര വര്‍ഗിസ് വധക്കേസില്‍ ഒന്നാം പ്രതി സ്ഥാനത് ആ സമൂഹത്തിന്റെ ഏറ്റവും
 വലിയ ഭദ്രാസനത്തിന്റെസെക്രടറിയായ വൈദീകന്‌ വന്നതിനെ എന്ത്
പറഞ്ഞാണ് അപലപിക്കുക? ആ വൈദീകന്‌ മഫ്രിയാനയുടെ സെക്രട്ടറി
കൂടിയാണ്   എന്ന് പറയുമ്പോള്‍ ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തിന് കൈകഴുകുവാനാവുമൊ?

പരമ സാത്വികനായ യൂഹാനോന്‍ മോര്‍ പിലക്സിനോസ് എന്ന മെത്രാനെ ദുരൂഹ സാഹചര്യത്തില്‍ വിഷം കലര്‍ന ഭക്ഷണം നല്‍കി അവശനാക്കി അരമനയില്‍ നിന്നും പുറത്താക്കി എന്ന് മാത്രമല്ല,ഒരു ജന്മദിനാഘോഷം പോലും വിലക്കിയ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തി കിരാത സമൂഹത്തില്‍ പോലും നിലവിളില്ലാത്തല്ലേ?