Tuesday, August 18, 2015

ഇടവകകളും ചാപ്പലുകളും Part II

 ഒരു ചാപ്പൽ സ്വതന്ത്ര ഇടവകയായി രൂപന്തരപ്പെടുതുന്നതിലെ ഏറ്റവും വലിയ സമസ്യ അതിലേക്കു പിന്തുടരേണ്ട നടപടി ക്രമം ആണ്.സഭാ ഭരണഘടനയും നടപടി ക്രമങ്ങളും ഇക്കാര്യത്തിൽ വ്യക്തത നല്കുന്നില്ല .ആശ്രയിക്കാൻ പിന്നെ ഉള്ളത് കീഴ്വഴക്കങ്ങലാണ് .അവയും പലപ്പോഴും ഭിന്നങ്ങളാണ് .ഇതുവരേക്കും കാര്യമായ പ്രശ്നങ്ങള  കൂടാത്ത ഇടവക വിഭജനങ്ങൾ നടന്നിരുന്നു. പ്രശ്നങ്ങള ഉണ്ടായ ചില ഇടങ്ങളിൽ അവ കാലാന്തരത്തിൽ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സമീപ കാലങ്ങളിൽ ചില സ്ഥലങ്ങളിലെങ്കിലും അവ പരിഹാരമില്ലാതെ നിരന്തരമായ കലഹങ്ങളിലേക്ക് വഴി തെളിക്കുന്നു. വ്യക്തമായ നടപടി ക്രമങ്ങൾ ഇതിലേക്ക് ഉണ്ടായില്ലെങ്കിൽ അത്തരം പ്രശ്നങ്ങള ധാരാളം ഇടവകകളിൽ ഉണ്ടാകാൻ  സാദ്ധ്യത് ഉണ്ട് .

ആദ്യമായി പരിശോധിക്കേണ്ടത് ഇടവക വിഭജനം ഏതെല്ലാം സാഹചര്യങ്ങളിൽ  ആവശ്യമാകം എന്നതാണ് .
1.ഒരു ഇടവക ഫലപ്രദമായി പ്രവര്തിക്കുവാൻ 200 കുടുംബങ്ങലെങ്കിലും ഉണ്ടായിരിക്കണം .അങ്ങസന്ഘ്യ 1000 കവിഞ്ഞാൽ ശരിയായ നിലയില പ്രവർത്തനങ്ങൾ നടത്തുവാൻ പ്രയാസമായി വരും .അത്തരം സന്ദര്ഭാങ്ങലിലാണ് വിഭജനതെപ്പറ്റി ചിന്തിക്കേണ്ടി വരുന്നത് .അതായത് 1000 കുടുംബങ്ങളിൽ അധികമായ അങ്ങസന്ഘ്യ ഉള്ള ഇടവകകല്ക്ക് ചപേൽ ഉണ്ടെങ്കിൽ അത്തരം ഒരു ചപേൽ ഇടവക പള്ളിയായി ഉയര്തുന്നത് നന്നായിരിക്കും
2.എന്നാല്  ആ ആവശ്യം ആദ്യം ബോധ്യപ്പെടെണ്ടത് ആ ചപ്പെലിൽ  ആരാധന നടത്തുന്ന കുടുംബങ്ങലായിരിക്കണം ഒരു ചപ്പെൽ ഇടവകായി പ്രവര്ത്തനം ആരംഭിക്കുംബൊൽ പുതിയ ഇടവകക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാൻ അവിടെയുള്ള വിഷവാസികൾ തയ്യാറാകണം
3 .പലപ്പോഴും അത്തരം ഒരു ഇടവക വിഭജനത്തിനു ഒരു വിഭാഗം വിശ്വാസികൾ അനുകൂലമായി പ്രതികരിചെന്നു വരികയില്ല .ഇടവകയുടെ സ്വത്തു നഷ്ടപ്പെടുന്നു എന്നതും കുറെ ആളുകള് പുതിയ ഇടവകയായി മാറുമ്പോൾ  ആ മെമ്പർമാറിൽ നിന്നും ഉള്ള ഇടവക വരുമാനങ്ങൾ മാതൃ ഇടവകക്ക് ലഭിക്കാതെ പോകും എന്നതാണ് സാധാരണയായി കേള്ക്കാറുള്ള എതിര് വാദങ്ങള .പുതിയ ഇടവകയിൽ ചേർന്നാൽ ഉണ്ടാകാവുന്ന അധിക സാമ്പത്തിക ബാധ്യത ,ആ ഇടവകയിൽ അങ്ങമാകുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കയും ചെയ്യും
4.ആയതിനാൽ പക്വതയോട് കൂടിയ ഒരു സമീപനമ്മനു ഇക്കാര്യത്തിൽ ഇടവക തലത്തിലും സഭയുടെ മുകൾ തട്ടുകളിലും വേണ്ടത്.ഇടവകയിൽ അതിനുള്ള അന്തരീക്ഷം പാകപ്പെട്ടില്ലങ്കിൽ അത്തരം ഒരു തീരുമാനം ഇടവകക്കരുടെമേൽ അടിചെല്പ്പിക്കുവാൻ സഭാ നേതൃത്വം ഒരുംപെടരുത് .അതിലേക്കു വളഞ്ഞ മാർഗങ്ങൾ സ്വീകരിക്കയും അരുത് .
5.ചിലപ്പോഴെങ്കിലും ഇടവക വിഭജനത്തിനു അനുകൂലമായും എതിരായും തീഷ്ണ നിലപാടുകൾ എടുക്കുന്നവരിൽ ചിലരെങ്കിലും നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ളവരാകം ആയതിനാൽ ഇത്തരം പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുന്പായി വ്യാപകമായ കൂടിയാലോചനകൾ നടത്തേണ്ടതാണ് .ഇടവകാങ്ങങ്ങലല്ലാത്ത പൊതു സ്വീകാര്യതയുള്ള വൈദീകരും അല്മായക്കാരും ഉള്പ്പെടുന്ന ഒരു ചെറു സംഘത്തെ ഇടവക മെത്രപൊലിത്ത നിയോഗിക്കയും ആ സംഘം കഴിയുന്നത്ര ഇടവകക്കാരെ നേരിട്ട് കണ്ടു അഭിപ്രായം തേടുകയും വിഭജനം ആവശ്യമോ അല്ലയോ എന്നതിന്റെ ഒരു സാധ്യത റിപ്പോർട്ട്‌ ഇടവകക്കും മേത്രപോളിതക്കും സമര്പ്പിക്കുന്നത് നന്നായിരിക്കും . അതിന്റെ അടിസ്ഥാനത്തിൽ ഒരു സമന്വയം ഉണ്ടായതിനു ശേഷം മാത്രമായിരിക്കണം വിഭാജന്തെക്കുരിച്ചുള്ള തീരുമാനം കൈക്കൊല്ലേണ്ടത് .ഒരു ഇടവക വിഭജിക്കണമോ വേണ്ടയോ എന്നത് ശ്രധാപൂര്വം കൈക്കൊള്ളേണ്ട ഒരു തീരുമാനം ആണ്.അത് അടിയന്തര സ്വഭാവമുള്ള ഒന്നല്ല.അഭിപ്രായ സമന്വയം ഉണ്ടാകാതെ തിടുക്കപ്പെട്ടു തീരുമാനങ്ങൾ ജനങ്ങളുടെ മേല അടിചെല്പ്പിക്കുന്നത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കയെ ഉള്ളു .

Tuesday, August 11, 2015

ചാപ്പലുകളും ഇടവകയും Part I



മലങ്കര സഭയിൽ പലപ്പോഴും ഇടവക കൾക്ക്  ചാപ്പലുകൾ ഉണ്ടാകാറുണ്ട് .ഉണ്ടാകെണ്ടതുമാണ് .കാലാന്തരത്തിൽ അത്തരം ചപ്പലുകൾ സ്വതന്ത്റ ഇടവകകളായി രൂപാന്തര പെടാറും  ഉണ്ട് .ഇന്നുള്ള  പല ഇടവകകളും മറ്റു സമീപത്തെ പുരാതന ഇടവകകളുടെ ചാപ്പെൽ  രൂപാന്തരം പ്രാപിച്ചവയാണ്‌ .പ്രായപൂര്തി ആയ മകൻ സ്വന്തം കാലിൽ  നില്ക്കുവാൻ പ്രാപ്തി നേടി കഴിയുംബോൾ വിവാഹം കഴിപ്പിച്ചു വേറെ വീടുവച്ചു താമസിപ്പിക്കുന്ന പിതാവിന്റെ വികാരങ്ങളോടെ മാതൃ ഇടവക പുതിയ ഇടവകയെ സ്വീകരിക്കുന്നു .ഇതാണ് ഏറ്റവും നല്ല  നില .എന്നാൽ സമീപ കാലത്തായി ഈ നല്ല മാതൃകകൾ കുറഞ്ഞു വരുന്നു .പല ഇടവക വിഭജനങ്ങളും നീണ്ടു നില്ക്കുന്ന അഭ്പ്രായ ഭിന്നത കള്ക്കും  വഴക്കിനും വാക്കനതിനും വഴി തെളിക്കുന്നു നസ്രനികൽക്കു  സ്വന്തം നിഴലിനോടെങ്കിലും  യുദ്ധം ചെയ്തില്ലെങ്കിൽ ജീവിതം പൂര്നമാകില്ല എന്നാ നിരീക്ഷനങ്ങല്ക്ക് സാധുത നല്കുന്ന സംഭവങ്ങൾ സമീപ കാലത്ത് നിർഭാഗ്യവശാൽ ഉണ്ടാകുന്നുണ്ട് .

ഇപ്പോൽ തുമ്പമണ്‍ പള്ളിയില നിലനില്ക്കുന്നതും എറണാകുളം broadway പള്ളിയില അനേകം കേസുകളായി തുടരുന്നതുമായ സംഭവങ്ങളിൽ കക്ഷി ചേരുകയോ അതിലെ ന്യയാന്യയങ്ങലെപ്പറ്റി പരിചിന്തനം ചെയ്യുകയോ അല്ല ഈ കുറിപ്പിന്റെ ഉദ്ദേശം .പല വലിയ ഇടവകകളിലും ഈ പ്റശ്നം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തില നിലനില്ക്കുന്നു .മറ്റു ഇടവകകളിലും ഇന്നല്ലെങ്കിൽ നാളെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിടത്തിൽ ഉണ്ടാകുവാൻ സാധ്യത നിലനില്ക്കുന്നു .ആയതിനാൽ ഈ വിഷയം സഭയുടെ വിവിധ തലങ്ങളിൽ ചര്ച്ചക്കു വിധേയമാക്കപ്പെടുകയും  കൃത്യമായ മാർഗരേഖകൾ ഉണ്ടാവുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്‌ 

ഏതെങ്കിലും ചാപ്പൽ സ്വതന്ത്ര ഇടവക ആക്കണമെങ്കിൽ ആ പ്രക്രിയ എവിടെ നിന്നും 
ആരംഭിക്കണം?ഇടവക തലത്തിൽ നിന്നും തന്നെ എന്നതിന് സംശയമില്ല . എപ്പോൾ എന്നതാണ് അടുത്ത ചോദ്യം . ലേഖകന്റെ അനുഭവത്തിലും അഭിപ്രായത്തിലും താഴെ പറയുന്നവയിൽ ഒന്നോ അതിലധികമോ സാഹചര്യങ്ങളിൽ ഇടവക വിഭജനം ആവശ്യമായി വരാം 

1.ഇടവകയിലെ അങ്ങസന്ഘ്യ വര്ധിക്കയും കൂടുതൽ ഫലപ്രദമായി ആധ്യാത്മിക പ്രവർത്തനങ്ങൾ നടത്തുവാൻ വികേദ്രികരണം ആവശ്യമായി വരുമ്പോൾ 
2.ചാപ്പലിൽ ആരാധനക്കും മറ്റും സംബന്ധിക്കുന്നവർക്ക്  മാതൃ ഇടവകയുമായി  യോജിച്ചു പോകാൻ കഴിയാതെ വരികയും തര്ക്കങ്ങളും വിഭാഗിയ പ്രവര്ത്തനങ്ങളും രൂക്ഷമാവുകയും ചെയ്‌താൽ 
3 .യാത്രാ ക്ലേശം മൂലം പ്രധാന പള്ളിയും ചാപ്പലും തമ്മിൽ പരസ്പരം പോക്ക് വരവുകൾ പ്രയാസമാകുംബൊൽ (ഈ പ്രശ്നം പ്രധാനമായും വലിയ നഗരങ്ങളിൽ ആണ് ഉണ്ടാകാറുള്ളത് )
ഇനിയും പരിഗണിക്കേണ്ടത് ഇടവക വിഭജനതിനുല്ൽ മാര്ഗങ്ങലാണ് .അത് വിശദമായ അപഗ്രഥനം ആവശ്യമായ ഒരു കാര്യമായതിനാൽ മറ്റൊരു ലേഖനത്തിന്റെ വിഷയമാക്കുവാൻ ഉദ്ദേശിക്കുന്നു 

Saturday, February 8, 2014

ഭവന ഭേദനം ഗുണ്ടായിസം അതിക്രമിച്ചു കടക്കൽ സഭാ തലവനു അലങ്കാരമോ

തൃക്കുന്നത്തു സെമിനാരിയിലെ ജനുവരി 26 ലെ പെരുനാൾ പ്രത്യേകിച്ച് അനിഷ്ട സംഭാവങ്ങളില്ലാതെ കടന്നു പോയത് കേരളത്തിലെ പൊതു സമൂഹം ആശ്വാസത്തോടെയാണ് നോക്കി കണ്ടത് .എന്നാൽ ഇതുമൂലം ഉറക്കം നഷ്ടപ്പെട്ട ചിലരുണ്ടായിരുന്നു .സഭാ തർക്കത്തെ ക്രമ സമാധാന പ്രശ്നമാക്കുന്നതിലൂടെ മാത്രം വാർത്തകളിൽ ഇടം പിടിക്കുന്നവർ .പൗരൊഹിത്യ് സ്ഥാനികളായ ചിലർ ബണ്ടി ചോറിനെയും കായംകുളം കൊച്ചുണ്ണിയെ യും ഇത്തിക്കര പക്കിയെയും കടത്തി വെട്ടുന്ന നിലയിൽ പാതി രാത്രിയിൽ പള്ളിയിൽ വാതിൽ കുത്തി തുറന്നു അകത്തു കയറി കുര്ബാന എന്നാ പേരില് എന്തോ ചിലതെല്ലാം കാട്ടി കൂട്ടി വിജയം ആഘോഷിച്ചത് ക്രിസ്തവ സമൂഹത്തിനു മുഴുവൻ നാണക്കേടുണ്ടാക്കി .അതിനു മുൻപ് നിയമാനുസൃത  വികാരിയെ ചവിട്ടി കൂട്ടുവാനും ടിയാന്മാർ മറന്നില്ല .ചുവന്ന കുപ്പായവും കറുത്ത കുപ്പായവും ധരിച്ച വൈദീക   സ്ഥാനികൾ എന്നവകാശപ്പെടുന്നവർ   കൊട്ടേഷൻ സംഘത്തെ കടത്തി വെട്ടുന്ന ഗുണ്ടാ  പണി  നടത്തുന്നത് നീതി ബോധം ഉള്ള ഏവരെയും  ഞെട്ടിപ്പിക്കുക തന്നെ ചെയ്തു
അതിനു ശേഷം നടത്തുന്ന ഹീനമായ നുണ പ്രചരണം ഏറ്റവും  ലജ്ജാകരമാണ് .
അവകാശമുള്ള സ്ഥലത്താണ് പോലും ശ്രേഷ്ടൻ കയറിയത് .അവകാശമുള്ള സ്ഥലത്ത് പാതിരാത്രിയിൽ പൂട്ട്‌ പൊളിച്ചു കയറേണ്ട ആവശ്യമില്ലെന്ന് ഏതു കൊച്ചു കുഞ്ഞിനാണ് അറിയാത്തത്? കേൾക്കുന്നവർ വിശ്വസിക്കുന്നതിന് വിദൂര സാധ്യത എങ്കിലുമുള്ള നുണ വേണ്ടേ പറയുവാൻ?

ഈ അവകാശത്തിനു ഉപോല്ബലകമായി പറയുന്ന രേഖ കടവിൽ പൗലോസ്‌ മാർ  അത്തനാസ്യോസ്  തിരുമേനിയുടെ വിൽപത്രമാണ് .1902 നോടടുത്ത് കടവിൽ തിരുമേനി കാലം ചെയ്യുമ്പോൾ ഉണ്ടായിരുന്ന വിഭാഗങ്ങൾ മാര്ത്തോമ സഭയും യകൊബായ എന്ന് തെറ്റായി പരാമർശിക്ക പെട്ടിരുന്ന ഓർത്തഡോൿസ്‌ സഭയുമാണ് .അന്ന് ഓർത്തഡോൿസ്‌ സഭയിൽ കാതോലിക്ക സ്ഥാനി ഉണ്ടായിരുന്നില്ല .അതിനാൽ കടവിൽ തിരുമേനി താൻ നിലകൊണ്ടിരുന്ന സഭാ  തലവന്റെ സ്ഥാനപ്പേര് വിൽപ്പത്രത്തിൽ പരാമർശിച്ചു .
തൃക്കുന്നത് സെമിനാരി സഭയുടെ പൊതു സ്വത്തായതിനാൽ സ്ഥാന ന്യായേന അതിന്റെ കൈകാര്യ കർത്രിത്വം മാത്രമുണ്ടായിരുന്ന മെത്രപ്പൊലിതയുടെ  വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് നിയമ ദൃഷ്ടിയിൽ എത്ര പ്രസക്തിയുന്ടെന്നത് ഒരു നിയമ പ്രശ്നം തന്നെയാണ് എങ്കിൽ തന്നെയും കടവിൽ തിരുമേനിയുടെ വില്പത്രത്തിലൂടെ  പ്രകടിപ്പിക്കപ്പെട്ട ആഗ്രഹം നടപ്പായി .കുറ്റിക്കാട്ടിൽ മാർ  അത്താനാസിയോസ് ,വയലിപ്പറ മ്പിൽ  മാർ   ഗ്രെഗൊരിയൊസ്  എന്നീ മെത്രന്മാർ തൃക്കുന്നത് സെമിനാരിയിൽ നിന്നും അങ്കമാലി ഭദ്രാസന ഭരണം നടത്തി .ഇതിനിടയിൽ കാതോലിക്കാ സ്ഥാനാരോഹണം പാത്രിയര്ക്കിസ് പക്ഷം കാതോലിക്കാ പക്ഷം എന്നാ ചേരിതിരിവും സമുദായ കേയ്സും മറ്റും നടന്നു .1958 ലെ സമാധാന ഫലമായി വയലിപ്പറമ്പിൽ തിരുമേനി അങ്കമാലി ഭദ്രാസനത്തിൽ 1934 ലെ ഭരണഘടന നടപ്പാക്കി .

ആ സ്ഥിതിക്ക് രണ്ടു തലമുറ മുൻപ് കടവിൽ തിരുമേനിയുടെ വില്പത്രത്തിനു ഇപ്പോൾ യാതൊരു സാധുതയും ഇല്ല . അതെഴുതിയ കാലത്ത് പോലും അതിനു സാധുത ഇല്ലായിരുന്നു എന്നത് മാറ്റി വച്ച് ചിന്തിച്ചാൽ പോലും പില്ക്കാല സംഭവ വികാസങ്ങൾ മൂലം അതിനു  യാതൊരു പ്രസക്തിയും ഇല്ലാതെയായി .
പൊള്ളയായ ചില വാദങ്ങളിലൂടെ  സഭാ പ്രശ്നം നില നിർത്തുവാനുള്ള പുത്തൻ കുരിശു സോസയ്റ്റി യുടെ ശ്രമങ്ങൾ   ക്രൈസ്തവ സമൂഹത്തിനു മുഴുവൻ അപമാനമാണ് 

Wednesday, December 25, 2013

ആരാധനാ സ്വാതന്ത്ര്യവും കോലഞ്ചേരി പ്രശ്നവും

കോലഞ്ചേരി  പള്ളി സംബന്ധമായി വ്യവഹാരങ്ങളും സന്ധി ആലോചനകളും അനേക വര്ഷങ്ങളായി നടക്കുന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ആശിക്കാൻ പോലും  പറ്റാത്ത നിലയാണ് ഇപ്പോൾ ഉള്ളത് .ഈ ഘട്ടത്തിൽ ഉയര്ന്നു കേള്ക്കുന്ന ഒരു വാദ .മാണ് ആരാധന സ്വാതന്ത്ര്യം   നിഷേധിക്ക പ്പെടുന്നു എന്നത് .യകൊഅയ സഭ എന്ന് സ്വയം വിശേഷിപ്പിക്കുന പുതന്കുരിശി ലെ സോസൈ റ്റി  ആണ് ഈ വാദം ഉന്നയിക്കുന്നത്

ഏ തു അര്തതിലാണ് അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേ ധിക്കപ്പെട്ടത്‌ എ ന്നു വ്യക്തമല്ല .ഇന്ത്യ മഹാരാജ്യത്ത്  ഏതു  പൗരനും ആ വ്യക്തിയുടെ  വിശ്വാസത്തിനു അനുസരിച്ചുള്ള ആരാധന നടത്തുവാനുള്ള അവകാശമുണ്ട്‌. ആ വ്യക്തിയുടെയോ സമാന വിസ്വാസമുല്ലവരുദെയൊ സ്ഥലത്ത് ആരാധന നടത്തുവാനുള്ള സ്വാതന്ത്ര്യമാണ് അത്.അത് ലംഘിക്കപ്പെട്ടാൽ നിയമ നടപടികളിലൂടെ പരിഹാരം തേടുവാനുള്ള നീതി ന്യായ വ്യവസ്ഥിതിയും  ഈ രാജ്യത്തുണ്ട്

കോലഞ്ചേരി വലിയ പള്ളിയിൽ  തങ്ങൾക്കു ആരാധിക്കാൻ സാധിക്കുന്നില്ല  എന്നതാണ് പുത്തൻ  കുരിശു സൊസൈറ്റി യുടെ വാദം.പള്ളിക്കേസുകൾ കേള്ക്കുവാനുള്ള പ്രത്യേക ജില്ലാ കോടതി ,ഹൈകോടതി  സിംഗിൾ ബെഞ്ച്‌, ഡിവിഷൻ ബെഞ്ച്‌ എന്നിവയെല്ലാം ഈ പള്ളി മലങ്കര സഭയുടെ  ആരധനാലയമാനെണ്ണ്‍  എന്ന് കണ്ടെത്തുകയും  അതനുസരിച്ച് വിധി പ്രസത വിക്കയും  ചെയ്തിട്ടുണ്ട് .ആയതിനാൽ നിയമപരമായും  വസ്തുതാപരമായും  ആ ദേവാലയം മലങ്കര ഓർത്തഡോൿസ്‌ സഭയുടെതാണ് . ആ സഭയുടെ വൈദി കര്ക്കും മേല്പ്പട്ടക്കാര്ക്കും മാത്രമാണ് അവിടെ ആരാധന നടത്തുവാൻ അധികാരമുള്ളത് .

താല്പ്പര്യമുള്ള ഏതൊരു വിശ്വാസിക്കും അപ്രകാരമുള്ള ആരാധനയിൽ സംബന്ധിക്കുവാൻ സാധിക്കും .കോലഞ്ചേരി  പള്ളിയിൽ പ്രാർഥിച്ചാൽ മാത്രമേ തന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കയുള്ളു എന്ന് വിശ്വസിക്കുന്ന
വ്യക്തികള്ക്കു ആ ദേവാലയത്തിന്റെ ഉടമസ്തതയുള്ള സഭയിൽ ചേര്ന് ആരാധിക്കുവാൻ ഒരു തടസ്സവുമില്ല .എന്നാൽ മറ്റൊരു സഭയിൽ അങ്ങമായിരിക്കുന്ന ഒരാള്ക്കു ഈ ദേവാലയത്തിൽ ആരാധന നടക്കുന്ന സമയത്ത് വന്നു ആരാധനയിൽ സംബന്ധിക്കുവാനും സ്വാതന്ത്ര്യമുണ്ട് .

എന്നാൽ മറ്റൊരു സഭയുടെ വകയായ ദേവാലയത്തിൽ  അവിടെ ആരാധന നടത്തുവാൻ അനുവാദമില്ലാത്ത വൈദീകർ ആരാധന നടത്തുന്നതാണ് സാധ്യമാല്ലാത്തത് . ഇതേ സ്ഥിതിയാണ് മറ്റു ദേവാലയങ്ങളിലും ഉള്ളത് .

ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നത് നിയമപരമായും വസ്തുതാപരമായും  കോലഞ്ചേരി വലിയപള്ളിയിൽ ആരധിക്കുവാനുള്ള  മലങ്കര സഭാ വിശ്വാസികളുടെ സ്വാതന്ത്ര്യമാണ് 

Thursday, September 5, 2013

M G S Narayanan on St Thomas Legacy in India

A recent newspaper  report on a statement by M G S Narayanan stating that the claim of Christians in India about he founding of Christianity in India by St  Thomas ,one of the 12 Apostles of Jesus Christ is a fabricated story, has been received by general public with a great sense of shock.it is understandable that Sangh parivar(of which MGS is considered to be a fellow traveler)makes such statements. MGS is known more as a historian than  as a Sangh parivar camp follower .

  It is true that there are Christian historians (mainly from western Churches )who refuse to accept that the Christian Church in India is found by St Thomas. Some of the Indian historians like Elangulam  Kunjhan Pillai have also found the historical  evidences inadequate for proving the legacy of St Thomas. The western Christians had a bias ,Indian Historians had a point in heir arguments based on certain methods of Historiography they followed . The only inconstancy found in their  deduction is that if the same methods are applied, many of the events prior to 3rd Century AD will also fall into the same category .

However, MGS is basing his arguments in support of denying the St Thomas tradition on he following grounds:

1.There were no Namboothiris in Malabar at that time.
2.The land was occupied mainly by primitives.
3.Gondphorus was a King in Afghanistan not in  Malabar
4.St Thomas had no way to communicate  to he local  population   due  to language barrier

It is very surprising how a great historian of  MGS's caliber can base his arguments on such flimsy grounds

Of course it is believed that there were 4 Brahmin families among those who accepted Christian faith as a result of te evangelization of St Thomas . But they were not the only ones converted to belief in Jesus Christ, nor were the early Christians consisted of only Brahmins. Gospel of St Thomas was universal and all sorts of people joined Christianity. To say that Brahmins did not exist in Malabar prior to the Aryan occupation in the third century will mean that there were no sanathana dharmis or temple worship in Malabar prior to the Aryan occupation. Probably the Brahmins occupied a very dominant and powerful position in the society post the Aryan occupation .But the fact remains that there were sanathana dharmis and temple worship in Malabar prior to 1st Century AD.

The point that the land was occupied by primitives is partially true . It does not men that there were only primitives in Malabar prior to the Aryan occupation. .It is a settled position that foreign trade was flourishing in Malabar many centuries prior to Christ. Foreign trade cannot take place in a land where there are only primitives . For successful trading ,need of persons with knowledge of foreign languages ,navigation,. value of different commodities and.currencies are needed.. While large part of the population might be primitives , there were a decent number of educated people too .

Recently some historical evidnces were found about the existence of a King by name Gondaphorus in Afghanistan ,whose reign was in 1st Century AD .. The book Acta Thoma   written in the 3rd Centaury AD  states that St Thomas came to India to build a Castle for King Gondaphorus .It only strengthens the legend of evangelization in India by St Thomas .In the middle east in ancient times,India was a broad term that represented a large portion of  Asia . Hence Gondaphorus being an Afghan King only strengthens the St Thomas Legend There have been discoveries of a Northern India evangelization by St Thomas .Hence , the Church founded in Malabar is the product of another mission undertaken by St. Thomas

Language barrier is the weakest of arguments put u by MGS. There was a considerable number of Jews in Kodungallur(known as Musiris at that time) .They knew Aramaic and the local language .There were also a good number of persons locally available who could handle many languages due to their trade connections .

I do not think that a scholar like MGS can make such rudimentary errors . Under what circmstances he made such statements baffles me.


 

Thursday, July 18, 2013

അൽമായ രത്നം ഇ .ജെ .ജോസഫ്‌ എറികാട്ടു


മലങ്കര സഭയുടെ എക്കാലത്തെയും മികവുറ്റ സമുദായ സെക്രെടറി,സഭക്ക് ഇന്നുവരെ ലഭിച്ച ഏറ്റവും മികച്ച അൽമായ നേതാക്കളിൽ മുൻ നിരയിൽ ഗണി ക്കപ്പെടുവാൻ എന്തുകൊണ്ടും യോഗ്യതയുള്ള ഒരു സഭാ സ്നേഹി എല്ലാമായ ഒരു മഹദ് വ്യക്തിത്ത മാണ്  ശ്രി  ഇ .ജെ .ജോസെഫിന്റെ   വേര്പാടിലൂടെ  മലങ്കര  സഭക്ക് നഷ്ടപ്പെട്ടത് .

വട്ടശ്ശേരിൽ തിരുമേനിയുടെ ഭരണകാലത്ത്  അൽമായ ട്രസ്റ്റി ആയിരുന്ന, എറികാട്ടു കുഞ്ചപ്പൻ എന്നറിയപ്പെട്ടിരുന്ന ഇ.ജെ.ജോസഫ്‌ (സീനിയർ ) ൻറെ മകനായ  ഇ.ജെ.ജോസഫ്‌ പതിനേഴാം വയസ്സില വട്ടശ്ശേരിൽ തിരുമേനിയുടെ രോഗശയ്യ്ലെ ശുശ്രൂഷ മുതൽ ആരംഭിച്ച സഭാ സേവനം സ്വയം  ശയ്യവലബിയാകുന്നത്   വരെ തുടര്ന്നു .ഒരു നൂറ്റാണ്ടോളം (9 6 വയസ്സുവരെ )നീണ്ടുനിന്ന ജീവിതത്തിൽ ഓരോ ശ്വാസത്തിലും സഭ എന്ന് മാത്രം ചിന്തിക്കയും  പ്രവര്തിക്കയും ചെയ്ത ആ മഹാത്മാവിന്റെ വേര്പാട് സഭക്ക് ഒരു വലിയ നഷ്ടം തന്നെയാണ് .

എന്റെ പിതാവിന്റെ സ്നേഹിതൻ ,കുടുംബപരമായി ഉള്ള ബന്ന്ധു ത്വം ,ഒരേ ഇടവകക്കാരും നാട്ടുകാരും എന്ന അടുപ്പം ,സഹപാഡിയുടെ പിതാവ് എന്ന നിലയിലുള്ള ബഹുമാനം എന്നതിനെക്കളെല്ലാം എന്നെ ആകര്ഷിച്ചതു അദ്ദേഹത്തിന്റെ  വ്യക്തി ജീവിതത്തിലുള്ള അനേക ഗുണങ്ങളായിരുന്നു . പ്രാര്ത്ഥന നോമ്പ് ഉപവാസങ്ങളിലെ നിഷ്ടകൾ ആശ്രമസ്തരെ  അതിശയിക്കുന്നതായിരുന്നു . മൃദു ഭാഷിയും വിരൽതുമ്പുകൾ വരെയുള്ള മാന്യത  പുലര്ത്തുന്ന പെരുമാറ്റം ,സത്യസന്ധത ,നിലപാടുകളിലെ ആര്ജവത്വം  ഇവക്കെല്ലാം ഒരു നേർ  സാ ക്ഷി അല്ലായിരുന്നെങ്കിൽ ,ഈ കാലഘട്ടത്തിൽ അങ്ങിനെ ഒരാൾ  ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുവാൻ പ്രയാസമായിരുന്നെനെ  .സ്വന്തമായിട്ടുള്ള എന്തിനേക്കാളും സഭയും സഭാ കാര്യങ്ങളും ആണെന്ന് ആത്മാര്തമായി വിശ്വസിച്ചിരുന്ന ഒരു വ്യക്തി ഈ ഇരുപതു-ഇരുപത്തൊന്നു നൂറ്റാണ്ടുകളിൽ  ഈ നാട്ടിൽ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ പലര്ക്കും വിശ്വസിക്കുവാൻ പ്രയാസമായിരിക്കും .എന്നാൽ അദ്ദേഹവുമായി അടുത്തിടപഴകിയ പലരും അതിനു  ദ്ര് ക് സാക്ഷികളായി ഇന്നും ജീവിച്ചിരിപ്പുണ്ട് .

സഭക്ക് വേണ്ടി പ്രവർത്തിക്ക  എന്നാൽ  പുഷ്പശയ്യ അല്ലെന്നും മറിച്  മുള്ളുകളുടെ  ഇടയിലൂടെയുള്ള പ്രയാണ മാണെ ന്നും ഉള്ള  അറിവ് അനുഭവത്തിലൂടെ അദ്ദേഹത്തിന് ചെറുപ്പത്തിൽ തന്നെ ലഭിച്ചിരുന്നു . വട്ടശ്ശേരിൽ  തിരുമേനിയുടെ ഭരണകാലത്ത് സമുദായ ട്രസ്റ്റി  ആയിരുന്ന  ഇ .ജെ  ജോസഫ്‌ (സിനിയർ ) എന്ന എറികാട്ടു എറികാട്ട് കുഞ്ചപ്പന്റെ വീടുൾ പ്പടെയുള്ള സ്വത്തുക്കൾസമുദായ കേസുമായി ബന്ധപ്പെട്ടു   സർകാരിൽ നിന്നും പൂട്ടി മുദ്രവച്ചപ്പോൾ  മുതൽ സഭക്കുവേണ്ടി  പ്രവര്ത്തിക്ക എന്നാൽ കഷ്ടനഷ്ടങ്ങൾ സഹിക്കുക എന്നതാണെന്ന  സത്യം അദ്ദേഹം ഉൾക്കൊണ്ടു .1 9 5 1 ൽ സമുദായ സെക്രെടറി പദം  ഏൽക്കുമ്പോൾ  അദ്ദേഹത്തിന് വയസ്സ്  33  .സമുദായ കേസിൽ  കേരള ഹൈക്കോടതിയിൽ നിന്നും ഉണ്ടായ നിരാശാജനകമായ  വിധിയിൽ ഭാഗ്നാശരായ  സഭാ സ്നേഹികളെ ഉത്തേജിപ്പിച്ച നടപടികൾ യുവാവായ  സമുദായ സെക്രെട്ടരറി യുടെ  ധിഷണ വൈഭവവും കര്മകുശലതയും വിളിച്ചോതുന്നതായിരുന്നു . കൽക്കട്ടയിൽ നിന്നും ട്രെയിൻ മാർഗം കൊട്ടാരക്കരയിൽ എത്തിയ ഗീവര്ഗിസ് II ബാവയ്ക്ക് നല്കിയ ചരിത്രപരമായ  വരവേല്പ്പ് സഭാ  മക്കളുടെ ആത്മവീര്യം  വീണ്ടെടുക്കുവാൻ  കുറച്ചൊന്നുമല്ല സഹായകമായത് .തുടര്ന്നുള്ള  സുപ്രിം കോടതിയിലെ കേസ് നടത്തിപ്പ്, സമ്പൂര്ണ ജയത്തിൽ അവസാനിച്ച വിധി ,തുടര്ന്നുണ്ടായ പരസ്പര സ്വീകരണം, ഇവയിലെല്ലാം നേതൃത്വ പരമായ പങ്കു വഹിച്ചതിനാൽ  അദ്ദേഹത്തിന് ചരിത്രത്തിൽ ഇടം നേടാനായി  . യോജിപ്പിന് ശേഷമുള്ള  പുത്തൻകാവ്  അസോസിയേഷന്റെ മുഖ്യ  സംഖാ
ഘാ  ടകനയും വിലപ്പെട്ട സേവനം അദ്ദേഹം കാഴ്ച വച്ചു  കാഴ്ച വച്ചു

അന്പത്തെട്ടിലെ സുപ്രീം കോടതി വിധിയെ തുടർന്ന് നടന്ന സഭാ സമാധാനത്തിനുള്ള സുദീർഖമായ കൂടിയാലോചനകളിൽ  അദ്ദേഹം നിര്ണായക പങ്കു വഹിച്ചു . പരസ്പര സ്വീകരണ കല്പനയിൽ 1 9 3 4 ലെ ഭരണഘടനക്ക് വിധേയമായി എന്ന പദപ്രയോഗം ഒഴിവാക്കണമെന്ന് വിഘടിത  വിഭാഗം ആവശ്യപ്പെട്ടതിനെ സ്വപക്ഷതുള്ള പലരും അനുകൂലിച്ചെങ്കിലും ബേ ബിച്ചായനും  വട്ടക്കുന്നേൽ ചെറിയാൻ വക്കീലും ഉറച്ചു നിന്നതിനാലാണ്  ആ പദപ്രയോഗം പ. കാതോലിക്ക ബാവയുടെ കൽപ്പനയിൽ ഇടം നേടിയത് എന്ന് പ്രസ്തുത ആലോചനകളിൽ പങ്കെടുത്ത പലരും സാക്ഷ്യം പറഞ്ഞിട്ടുണ്ട് .

1 9 80 ലെ സമുദായ ട്രസ്റ്റി തിരഞ്ഞെടുപ്പിൽ ബെബിച്ചായനും  പി .സി. അബ്രഹാമും സ്ഥാനര്തികളാ യിരുന്നു . ഒരു വോട്ടെടുപ്പ് ഒഴിവാക്കുവാൻ സഭാ നേതൃത്വത്തിലെ പലരും ഇടപെടുകയും 5 വര്ഷത്തിനു ശേഷം പി. സി. എബ്രഹാം സ്ഥാനം ഒഴിയാമെന്നും അപ്പോൾ ബേബിച്ചായൻ  ആ സ്ഥാനത്തേക്ക് വരണമെന്നും ഉള്ള ധാരണയിൽ ബേബിച്ചായൻ പിന്മാറി. ഒതുതീര്പ്പിനു മുന്കയ്യെടുത്ത തിമോത്തിയോസ് തിരുമേനി(ദിദിമോസ് ബാവ ) അത് പ്രസ്താവിക്കയും ബേബിച്ചായൻ പിന്മാറുകയും ചെയ്തു .എന്നാൽ നടപടിക്രമം അനുസരിച്ച് പിന്മാറുവാനുള്ള സമയം കഴിഞ്ഞിരുന്നതിനാൽ സാങ്കേതികമായി വോട്ടിംഗ് നടന്നു .ഗണ്യമായ സംഖ്യ വോട്ടുകൾ എന്നിട്ടും ബെബിചായാണ് ലഭിച്ചു . പി.സി എബ്രഹാം വാക്ക് പാലിച്ചില്ല എന്നതും സഭാ നേതൃത്വം അതിനോട് കണ്ണടച്ചു എന്നതും ചരിത്രത്തിലെ ഒരു കാണാപ്പുറം .

എങ്കിലും സഭ എല്പ്പിച്ചതും എല്പ്പിക്കാത്തതും ആയ പല ഉത്തരവാദിത്തങ്ങളും അദ്ദേഹം ഏറ്റെടുക്കുകയും  വിജയകരമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട് 198 0 -8 5 കാലഘട്ടത്തിൽ പ.മാത്യൂസ്‌  I ബാവയുടെ നിര്ബന്ധത്തിനു വഴങ്ങി വീണ്ടും സമുദായ സെക്രെടറി സ്ഥാനം ഏറ്റു .കലുഷിതമായ ആ കാലഘട്ടത്തിൽ അദ്ദേഹം നല്കിയ ധീര നേതൃത്വം സഭക്ക് ഒരിക്കലും മറക്കാനാവില്ല  പിന്നിടുണ്ടായ .സമുദായ  സെക്രെടറി പിടിച്ചപ്പോഴും തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി വ്യാപകമായി വോട്ടു പിടുത്തം നടത്തിയപ്പോഴും ബേബിച്ചായൻ ആരെയും കണ്ടു വോട്ട് ചോദിച്ചില്ല .ചരിത്രത്തിൽ ആദ്യമായി ചില മെത്രാന്മാർ എതിര് സ്ഥാനര്തിക്ക് വേണ്ടി വോട്ട് പിടിക്കുവാൻ പരസ്യമായി  രംഗത്തിറങ്ങിയപ്പോഴും  സഭാ സ്ഥാനങ്ങൾ വോട്ട് പിടിച്ചു നെടെണ്ടാതല്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു .എതിർ  സ്ഥാനാർഥി ജയിച്ചത്‌ ഒരേ ഒരു വോട്ടി നായിരുന്നു എന്നതും ചരിത്രം

ഇന്ന് സഭയുടെ അഭിമാനമായ ദേവലോകം അരമന സ്ഥാപിതമായത് അന്നത്തെ സമുദായ സെക്രെടറിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ്‌ എന്ന് ഇന്ന് എത്ര പെര്ക്കറിയാം?മറ്റു പലരും അതിന്റെ പേരില് ഉള്ളതും ഇല്ലാത്തതുമായ അകാശ വാദങ്ങൾ പുറപ്പെടുവിക്കുമ്പോൾ  തന്റെ സേവനങ്ങൾ ദൈവ സന്നിധിയിൽ  മാത്രം അറിഞ്ഞാൽ മതി എന്ന ചിന്തയില ആരുമായും തര്ക്കത്തിന് പോകാതെ അദ്ദേഹം സഭ സേവനത്തിൽ വ്യാപൃതനായി .സ്വന്തം വീട് പണിത കാലത്ത് തന്നെ ജന്മനാട്ടിൽ (കോട്ടയത്ത്‌ താഴത്തങ്ങാടിയിൽ ഒരു ദേവാലയം പണി കഴിപ്പിച്ചു .അന്നത്തെ കാലത്ത്
 (1 9 5 1 ) മൂന്നു ലക്ഷത്തിപതിനേഴായിരം രൂപ ചെലവ് വന്നതിൽ മൂന്ന് ലക്ഷവും അ രണ്ടു സ്ഥലങ്ങളിൽ ദ്ദേഹത്തിന്റെതായിരുന്നു .ഒരു പവൻ  സ്വർണത്തിന്  അന്ന് 1 2 രൂപ ആയിരുന്നു വില എന്നതും കൂടി കൂട്ടി വായിച്ചാലെ ഈ 3 ലക്ഷത്തിന്റെ മൂല്യം എന്തെന്ന് മനസ്സിലാവുകയുള്ളു വീട് പൂര്തിയായെങ്കിലും പള്ളിയുടെ കൂദാ ഷക്ക് ശേഷമേ വീട് കൂദാശ നടത്തുകയുള്ളൂ എന്നതും ഉറച്ച തീരുമാനം തന്നെ ആയിരുന്നു . സ്വന്തമാക്കിയ രണ്ടു  വസ്തുക്കളിൽ കൂടുതൽ ആകര്ഷകമായ ആറ്റരികിലെ സ്ഥലം പള്ളിക്ക് നല്കിയത് അടുത്ത ബന്ധുക്കളിൽ ചിലർ അനേക കാലം വിമര്ശിച്ച തീരുമാനം ആയിരുന്നു  .സാമ്പത്തിക ബുദ്ധിമുട്ടനുഭാവിച്ചിരുന്ന  മലങ്കരയിലെ അനേകം ഇടവകകല്ക്ക് അദ്ദേഹത്തിന്റെ കൈത്താങ്ങ്‌ നിർലോപം ലഭിച്ചിട്ടുണ്ട്-വലം കൈ നല്കുന്നത് ഇടംകൈ അറിയാതെ

താഴത്തങ്ങാടി പള്ളി കൂദാശ ചെയ്ത ഗീവര്ഗീസ് II  ബാവ,പള്ളിയുടെ താക്കൊലിനൊപ്പം ഒരു കല്പ്പന കൂടി ബേ ബിചായാനു  നല്കി .കോട്ടയം ചെറിയപള്ളി യിൽ  താഴത്തങ്ങാടി നിവാസികൾ കൊടുക്കുന്ന പസാരം ഇ. ജെ ജോസഫ്‌ എറികാട്ടിനു കൊടുക്കണം എന്നതായിരുന്നു കല്പനയുടെ ഉള്ളടക്കം .(അക്കാലത്തു താഴത്തങ്ങാടി നിവാസികളുടെ ഇടവക ചെറിയ പള്ളി ആയിരുന്നു .)പള്ളിയുടെ താക്കോൽ അതതു കാലത്തെ കൈക്കരന്മാരുടെ കയ്യിലും കല്പന ബാബിചായന്റെ സ്വകാര്യ ശേഖരത്തിലും  ഇരിക്കുന്നു .ഒരു രൂപ പോലും അദ്ദേഹം ചെറിയ പള്ളിയിൽ നിന്നും കൈപ്പറ്റിയിട്ടില്ല .
താഴത്തങ്ങാടി പള്ളിയുടെ നടത്തിപ്പിൽ ഒരു കാലത്തും യാതൊരു ഇടപെടലും അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ല

പേരോ പ്രശസ്തിയോ ആഗ്രഹിച്ചല്ല,ഒരു ഭക്തന്റെ കാണിക്ക എന്നാ നിലയിലാണ് അദ്ദേഹം സഭക്ക് സേവനം നല്കിയത് . സ്വന്തം കാർ സഭയുടെ സേവനത്തിനു ഉപയോഗിക്കുമ്പോൾ മക്കൾക്ക്‌ ജന്മം നല്കേണ്ട വേളയിൽ പോലും അദ്ദേഹത്തിന്റെ പത്നി ക്ക് ടാക്സി വിളിച്ചു പോകേണ്ടി വന്നത് ഒരു ഉദാഹരണം മാത്രം .

ഇങ്ങിനെയുള്ള സഭാ സ്നേഹികളായ അല്മായ നേതാക്കളെ ഇന്ന് സഭക്ക് സ്വപ്നം കാണുവാനേ സാധിക്കയുള്ളൂ


 

Wednesday, May 15, 2013

Marriages between persons of differnt Religions -From a Christian point of view



Till recently marriages between persons of 2 different religions were few and far between in the Indian context.  A large majority of  marriages in India were arranged ones , where the key decision makers were parents and other close relatives . The boy and girl got precisely 5 minutes of their meeting in the presence of close relatives to say yes or no to a relationship that  is supposed to last a lifetime . Still the relationships that came into existence in so unsophisticated manner did really last their full term - that is till death parted them. Not that love marriages did not exist then, of course they did , but those were a microscopic minority - maybe single digit percentage . Even among such love marriages , the partners seldom were from different religions .

Inter marriages -that was the term used to describe marriages between persons of two religious faiths-were in existence for quiet a long time , but they were rather rare . The problem got resolved by one of the partners accepting the religion of the other-mostly the bride accepting the groom's religion .Although sanathana dharma (Hindu Religion) do not, envisage conversion from other faiths there are instances of persons born in families following other religions being formally accepted into sanathana dharma by Arya Samaj and similar organizations , mostly as one starts following the rituals , the Hindu society started accepting them as defacto Hindus.

The pace of inter marriages have accelerated in the past couple of decades . A number of lifestyle changes made that phenomenon quite common . Larger number of females going in for higher education and subsequently and consequently taking up employment , the environment of places of work where young persons of either sex work in close proximity, lesser social taboo for male - female inter action , have created an environment conducive to young boys and girls find their life partners based on compatibility- as they perceive  it .Religious considerations hardly matters in such decisions since their order of priorities have a different order than what is conventionally accepted by elders .

Till a few years back, when a marriage between a Christian and Non Christian took place , the non Christian underwent the process of baptism and then a Sacrament of Matrimony too . In certain cases a ceremony as per the non-Christian partners faith also was conducted . By and large these were to satisfy parents of the bride and the groom . So it was just undergoing the rituals without actually having any in depth involvement . Present trend is that either of the partners do not change their religion even for the sake of the ceremony , but conduct a civil marriage and both continue with their respective faiths . In my view this is a more honest act than undergoing religious rigmaroles without actually meaning it.

The important issue here is what should be the manner in which the Church deal with the issue. As per the present Canon , such marriages are null and void and the Christian who gets into such a marriage can be excommunicated from the Church . However , the situation at the early Centuries were not so . There were families where husband and wife followed different faiths . St. Paul had approved such a situation(Ref :1Corinthians7:14  ).But as the Church grew the present Canons took shape . During the time of St Paul since the Church consisted of converts only , there could be instances when only some members of the family became Christians and others remained with their old faith .  But with the growth of the Church and a few generations later , the present system has come into existence . I have not come across any canonical provision which prohibits marital ties with non Christians . But marriage being a sacrament and sacraments cannot be accepted by non Christians , a sacramental fulfillment of a matrimony cannot take place unless both the bride And the groom are Christians.

The issue that has cropped up can be summarized as follows:

1. A boy and girl gets into a relationship that has no option but marriage , one of them is a Christian and the other non Christian
2.Both wants to continue their respective faiths
3.What are the options before the Church and the faithful?

First and easiest option will be to excommunicate the errant bride or groom as the case maybe
Other is to ignore the development
There seems to have no other option available  within the framework of an Orthodox Church .

Catholic and Protestant Churches have found a via media called "blessing of the marriage". Broadly speaking this is a ceremony where the sacrament of Holy Matrimony is  not administered ,but recognizing the marriage postfacto  and pray to  God for blessing the couple.

A stage has come where Orthodox Churches also need to look at some such alternative