Tuesday, November 20, 2012

വകതിരിവ് മെത്രന്മാര്‍ക്കും ആവശ്യ

മലങ്കര സഭയില്‍ മെത്രാന്‍ സ്ഥാനികള്‍ക്ക് സമുന്നതമായ സ്ഥാനമനുള്ളത് .ചിലപ്പോളെല്ലാം ആ സ്ഥനികള്‍ തങ്ങളുടെ നിലവിട്ടു പെരുമാറുന്നത് സഭാ മക്കളെ വേദനിപ്പിക്കരുമുണ്ട് .അത്തരം ഒരു വേദനയില്‍ നിന്നാണ് ഇതെഴുതുന്നത്.

കോട്ടയം ഭദ്രാസന മേത്രപോലിത്ത അഭിവന്ദ്യ ഗീവര്‍ഗിസ്‌ മാര്‍ ഇവാനിയോസ് തിരുമേനി വളരെ ബഹുമാനിക്കപ്പെടുന്ന ഒരു മേല്പ്പട്ടക്കരനാണ്,സംശയമില്ല.ആഴത്തിലുള്ള പ്രാര്‍ത്ഥനാ ജീവിതവും ചിട്ടയായ ജീവിതചര്യയും എല്ലാവരുടെയും ആദരവുകള്‍ പിടിച്ചുപറ്റി യിട്ടുണ്ട് .ആയതിനാല്‍ തന്നെ അദ്ദേഹം ചില സാമാന്യ മര്യാദകള്‍ പാലിക്കാതെ പെരുമാറുമ്പോള്‍ സഭാമാക്കള്‍ വേദനിക്ക തന്നെ ചെയ്യും .അടുത്ത കാലത്തായി അത്തരം സംഭവങ്ങള്‍ പതിവായി ആവര്‍ത്തിക്കുമ്പോള്‍ പ്രത്യേകിച്ചും.

കാതോലികെറ്റ്  ശതാബ്ദിയും  ആനുബന്ധ പരിപാടികളും തിരുമേനി കൂടി അംഗ മായ  എപ്പിസ്കോപാല്‍ സുന്നഹദോസും സഭാ മാനേജിംഗ് കമ്മറ്റിയും കൂടി തീരുമാനിച്ചതാണ്. തിരുമേനിയുടെ അഭിപ്രായങ്ങള്‍ അവിടെ പറയേണ്ടതും ആ തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ സ്വയം പ്രവര്‍ത്തിക്കയും മറ്റുള്ളവരെ പ്രവര്‍ത്തിക്കുവാന്‍ ഉത്സാഹിപ്പിക്കയും ചെയ്യേണ്ടത് അദ്ദേഹത്തിന്റെയും കൂടി ചുമതലയാണ് .എന്നാല്‍ പലപ്പോഴും അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കതെയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യാതെ അനവസരത്തില്‍ പൊതു സദസ്സില്‍ വച്ച് സഭാ നിലപാടുകളെ താഴ്ത്തിക്കെട്ടി പ്രസംഗിക്കുകയും ചെയ്യുന്നത് തികച്ചും ദുഖകരമാണ് .തന്റെ കീഴിലുള്ള വൈദീകരും ജനങ്ങളും തികഞ്ഞ അച്ചടക്കം പാലിക്കണമെന്ന് നിര്‍ബന്ധമുള്ള തിരുമേനി സ്വയം വിധേയനകേണ്ട ചില അച്ചടക്ക നിഷ്ഠകളില്ലേ ?എപ്പിസ്കോപാല്‍ സുന്നഹടോസിന്റെയും മാനേജിംഗ് കമ്മറ്റിയുടെയും തീരുമാനങ്ങളെ എതിര്‍ത്ത് ആ സമിതികളില്‍ അംഗമായ  തിരുമേനി പൊതുവേദികളില്‍ പ്രസംഗി ക്കുന്നത് അച്ചടക്ക ലംഘനമല്ലേ?പ.ബാവ തിരുമേനിയുടെ കല്പന പ്രകാരം നടത്തുന്ന കാര്യങ്ങള്‍ക്കെതിരെ പ്രസങ്ങിച്ചാല്‍ അത് അച്ചടക്ക ലംഘനമല്ലേ ?

മേല്‍പ്പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ നോവംബെര്‍ 16അം  തീയ്യതി പുതുപ്പള്ളി വലിയപള്ളി  ഹാളില്‍ നടത്തിയ പ്രസംഗം കൃത്യമായും അച്ചടക്ക ലംഘനമാണ് .കാതോലികേറ്റ് ശതാബ്ദിയുടെ ഭാഗമായ പതാക ഘോഷയാത്രക്ക്‌ പുതുപ്പള്ളിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷനായ തിരുമേനി ഇപ്രകാരമുള്ള ആഘോഷങ്ങള്‍   ആവശ്യ മില്ലെന്നും ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നും പ്രസ്തവിക്കയുണ്ടായി .ഈ അഭിപ്രായം തിരുമേനി കൂടി ഉള്‍പ്പെട്ട സുന്നഹദോസിലോ  മാനേജിംഗ് കമ്മടിയിലോ അദ്ദേഹം പറഞ്ഞതായി അറിവില്ല.ഇനിയും അപ്രകാരം പറയുകെയും  അതിനെ അവഗണിച്ചു പ്രസ്തുത സമിതികള്‍ മറ്റൊരു തീരുമാനം എടുക്കുകയോ ആണ് ഉണ്ടായതെങ്കില്‍ അദ്ദേഹത്തിന് താഴെപ്പറയുന്ന ഏതെങ്കിലും മാര്‍ഗം സ്വീകരിക്കുകയായിരുന്നു ഉചിതം

1.അച്ചടക്കമുള്ള ഒരു മെത്രാന് ചെര്നവിധം സുന്നഹദോസ് തീരുമാനത്തെ അംഗീകരിക്കയും  അതിനായി പ്രവര്‍ത്തിക്കയും ചെയ്യുക
2.വളരെ തീഷ്ണമാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായവ്യത്യാസം എങ്കില്‍ ഈ പരിപാടികളില്‍ നിന്നും വിട്ടു നില്‍കുക
3.മറ്റുള്ളവര്‍ക്ക് ഇടര്ച്ചയുണ്ടാകാത്ത വിധത്തിലും സ്വന്തം അഭിപ്രായത്തിനു
വിരുധമാകതെയും  പൊതുവേദികളില്‍ മൌനം പാലിക്കുക

ഇതൊന്നും ചെയ്യാതെ അനേകം വിശ്വാസികള്‍ നിരവധി ദിവസത്തെ പ്രയത്നവും സ്വന്തം പോകെറ്റിലെ പണച്ചിലവും വ്യക്തിപരമായ പല ആവശ്യങ്ങളും ത്യജിച്ചു  സഭ ആവശ്യപ്പെട്ട ഒരു കാര്യം നടത്തുമ്പോള്‍ അവരെയെല്ലാം ആക്ഷേപിക്കുന്ന വിധം പൊതു സദസ്സില്‍ പ്രസംഗിച്ചത്  തികഞ്ഞ മര്യാദരഹിതമായ പ്രവര്തിയനെന്നു പറയുന്നത് ക്ഷമിക്കണം .

ആരും പ്രതികരിച്ചില്ലെങ്കില്‍ ഇപ്പ്രകാരമുള്ള വകതിരിവില്ലാത്ത പ്രവര്‍ത്തികള്‍ ആവര്തിക്കനിടയാകും  എന്നതിനാലാണ് ഇതെഴുതുന്നത്.വാക്കുകള്‍ക്കു മാറ്ദവം കുറഞ്ഞു പോയെങ്കില്‍ ഉദ്ദേശ ശുദ്ധിയെ മാനിച്ചു മാപ്പ് നല്‍കുക
 

No comments:

Post a Comment