Tuesday, August 18, 2015

ഇടവകകളും ചാപ്പലുകളും Part II

 ഒരു ചാപ്പൽ സ്വതന്ത്ര ഇടവകയായി രൂപന്തരപ്പെടുതുന്നതിലെ ഏറ്റവും വലിയ സമസ്യ അതിലേക്കു പിന്തുടരേണ്ട നടപടി ക്രമം ആണ്.സഭാ ഭരണഘടനയും നടപടി ക്രമങ്ങളും ഇക്കാര്യത്തിൽ വ്യക്തത നല്കുന്നില്ല .ആശ്രയിക്കാൻ പിന്നെ ഉള്ളത് കീഴ്വഴക്കങ്ങലാണ് .അവയും പലപ്പോഴും ഭിന്നങ്ങളാണ് .ഇതുവരേക്കും കാര്യമായ പ്രശ്നങ്ങള  കൂടാത്ത ഇടവക വിഭജനങ്ങൾ നടന്നിരുന്നു. പ്രശ്നങ്ങള ഉണ്ടായ ചില ഇടങ്ങളിൽ അവ കാലാന്തരത്തിൽ പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സമീപ കാലങ്ങളിൽ ചില സ്ഥലങ്ങളിലെങ്കിലും അവ പരിഹാരമില്ലാതെ നിരന്തരമായ കലഹങ്ങളിലേക്ക് വഴി തെളിക്കുന്നു. വ്യക്തമായ നടപടി ക്രമങ്ങൾ ഇതിലേക്ക് ഉണ്ടായില്ലെങ്കിൽ അത്തരം പ്രശ്നങ്ങള ധാരാളം ഇടവകകളിൽ ഉണ്ടാകാൻ  സാദ്ധ്യത് ഉണ്ട് .

ആദ്യമായി പരിശോധിക്കേണ്ടത് ഇടവക വിഭജനം ഏതെല്ലാം സാഹചര്യങ്ങളിൽ  ആവശ്യമാകം എന്നതാണ് .
1.ഒരു ഇടവക ഫലപ്രദമായി പ്രവര്തിക്കുവാൻ 200 കുടുംബങ്ങലെങ്കിലും ഉണ്ടായിരിക്കണം .അങ്ങസന്ഘ്യ 1000 കവിഞ്ഞാൽ ശരിയായ നിലയില പ്രവർത്തനങ്ങൾ നടത്തുവാൻ പ്രയാസമായി വരും .അത്തരം സന്ദര്ഭാങ്ങലിലാണ് വിഭജനതെപ്പറ്റി ചിന്തിക്കേണ്ടി വരുന്നത് .അതായത് 1000 കുടുംബങ്ങളിൽ അധികമായ അങ്ങസന്ഘ്യ ഉള്ള ഇടവകകല്ക്ക് ചപേൽ ഉണ്ടെങ്കിൽ അത്തരം ഒരു ചപേൽ ഇടവക പള്ളിയായി ഉയര്തുന്നത് നന്നായിരിക്കും
2.എന്നാല്  ആ ആവശ്യം ആദ്യം ബോധ്യപ്പെടെണ്ടത് ആ ചപ്പെലിൽ  ആരാധന നടത്തുന്ന കുടുംബങ്ങലായിരിക്കണം ഒരു ചപ്പെൽ ഇടവകായി പ്രവര്ത്തനം ആരംഭിക്കുംബൊൽ പുതിയ ഇടവകക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കുവാൻ അവിടെയുള്ള വിഷവാസികൾ തയ്യാറാകണം
3 .പലപ്പോഴും അത്തരം ഒരു ഇടവക വിഭജനത്തിനു ഒരു വിഭാഗം വിശ്വാസികൾ അനുകൂലമായി പ്രതികരിചെന്നു വരികയില്ല .ഇടവകയുടെ സ്വത്തു നഷ്ടപ്പെടുന്നു എന്നതും കുറെ ആളുകള് പുതിയ ഇടവകയായി മാറുമ്പോൾ  ആ മെമ്പർമാറിൽ നിന്നും ഉള്ള ഇടവക വരുമാനങ്ങൾ മാതൃ ഇടവകക്ക് ലഭിക്കാതെ പോകും എന്നതാണ് സാധാരണയായി കേള്ക്കാറുള്ള എതിര് വാദങ്ങള .പുതിയ ഇടവകയിൽ ചേർന്നാൽ ഉണ്ടാകാവുന്ന അധിക സാമ്പത്തിക ബാധ്യത ,ആ ഇടവകയിൽ അങ്ങമാകുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കയും ചെയ്യും
4.ആയതിനാൽ പക്വതയോട് കൂടിയ ഒരു സമീപനമ്മനു ഇക്കാര്യത്തിൽ ഇടവക തലത്തിലും സഭയുടെ മുകൾ തട്ടുകളിലും വേണ്ടത്.ഇടവകയിൽ അതിനുള്ള അന്തരീക്ഷം പാകപ്പെട്ടില്ലങ്കിൽ അത്തരം ഒരു തീരുമാനം ഇടവകക്കരുടെമേൽ അടിചെല്പ്പിക്കുവാൻ സഭാ നേതൃത്വം ഒരുംപെടരുത് .അതിലേക്കു വളഞ്ഞ മാർഗങ്ങൾ സ്വീകരിക്കയും അരുത് .
5.ചിലപ്പോഴെങ്കിലും ഇടവക വിഭജനത്തിനു അനുകൂലമായും എതിരായും തീഷ്ണ നിലപാടുകൾ എടുക്കുന്നവരിൽ ചിലരെങ്കിലും നിക്ഷിപ്ത താല്പര്യങ്ങൾ ഉള്ളവരാകം ആയതിനാൽ ഇത്തരം പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുന്പായി വ്യാപകമായ കൂടിയാലോചനകൾ നടത്തേണ്ടതാണ് .ഇടവകാങ്ങങ്ങലല്ലാത്ത പൊതു സ്വീകാര്യതയുള്ള വൈദീകരും അല്മായക്കാരും ഉള്പ്പെടുന്ന ഒരു ചെറു സംഘത്തെ ഇടവക മെത്രപൊലിത്ത നിയോഗിക്കയും ആ സംഘം കഴിയുന്നത്ര ഇടവകക്കാരെ നേരിട്ട് കണ്ടു അഭിപ്രായം തേടുകയും വിഭജനം ആവശ്യമോ അല്ലയോ എന്നതിന്റെ ഒരു സാധ്യത റിപ്പോർട്ട്‌ ഇടവകക്കും മേത്രപോളിതക്കും സമര്പ്പിക്കുന്നത് നന്നായിരിക്കും . അതിന്റെ അടിസ്ഥാനത്തിൽ ഒരു സമന്വയം ഉണ്ടായതിനു ശേഷം മാത്രമായിരിക്കണം വിഭാജന്തെക്കുരിച്ചുള്ള തീരുമാനം കൈക്കൊല്ലേണ്ടത് .ഒരു ഇടവക വിഭജിക്കണമോ വേണ്ടയോ എന്നത് ശ്രധാപൂര്വം കൈക്കൊള്ളേണ്ട ഒരു തീരുമാനം ആണ്.അത് അടിയന്തര സ്വഭാവമുള്ള ഒന്നല്ല.അഭിപ്രായ സമന്വയം ഉണ്ടാകാതെ തിടുക്കപ്പെട്ടു തീരുമാനങ്ങൾ ജനങ്ങളുടെ മേല അടിചെല്പ്പിക്കുന്നത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കയെ ഉള്ളു .

No comments:

Post a Comment